2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

സ്വപ്നക്കൂട് 
എവിടെയോ തെന്നി പ്പറ ന്നിടുന്നു 
മായയായ് എന്നുടെ മാനസവും 
ചിത്രമായ്‌ രാഗമായ് നീര്ത്തടാകം 
ഹൃത്തിന്റെ നൊമ്പരം ആരറിഞ്ഞു 

ഒപ്പം പ റ ക്കുന്നോര്‍ ഏറെയുണ്ട് 
മുഖമില്ലാ പ്പക്ഷികള്‍ ചുറ്റുമുണ്ട് 
മുഖമുള്ള പക്ഷികള്‍ പോയ്‌ മറഞ്ഞു 

കനിവ് പകര്ന്നവര്‍ മണ്മറഞ്ഞു

ഓരോ ചിലമ്പൊലി കേള്ക്കുനമ്പോഴും
വെള്ളി വെളിച്ചം കൊതിച്ചീടുന്നു
ചുറ്റും മുഴങ്ങുന്നു ആരവങ്ങള്‍
ശത്രുവോ മിത്രമോ എന്‍ നിണമോ

കൂരിരുള്‍ തിങ്ങുന്ന കൂട്ടിനുള്ളില്‍
ബന്ധിയായ് തീരുന്നു ഹൃത്തടവും
കൂട് മെനഞ്ഞതാംകാരിരുമ്പില്‍
ധൂളി യായ് പാറുമീ സ്വപ്നങ്ങ
ളും 

നിര്മമല ജെയിംസ്

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

മാറ്റങ്ങള്‍

ഇന്നലെ

മദിച്ചുനടന്നു മദയാനപോലെ
കുതിച്ചുനടന്നു കുതികാലുവെട്ടി
പുളച്ചുനടന്നു പുറം മേനി കാട്ടി
ആരുണ്ട് വെല്ലാന്‍ പോര് വിളിച്ചു

ഇന്ന്

മാംസക്കൊഴുപ്പില്ല  മേനിത്തുടിപ്പില്ല
സ്വപ്‌നക്കണി പോലും വറ്റും കുഴികണ്ണിന്‍
കൃഷ്ണ മണിയതോ പിടയും പരല്‍മീന്   
സമയമാം വാളിന്‍തുമ്പിലായ്‌ തൂങ്ങുന്നു
ആയുസ്സിന്‍നൂലില്‍ ജീവന്റെ സ്പന്ദനം
ഒട്ടിയ വയറോടെ നേടിയ സമ്പത്ത്
ഒട്ടി നടക്കുന്നു കരിനിഴല്‍ ക്കൂട്ടമായ്  

മാറ്റം   
കണ്ണാടിയില്‍നോക്കി തുപ്പി മുഖത്താകെ
രൂപമില്ലാത്തൊരു രൂപമമീ രൂപം
തെളിയുന്നു രൂപം സത്യമാം രൂപം
സത്യ സ്വരൂപന്‍ തന്‍ മോഹന രൂപം

 നിര്‍മല ജെയിംസ്